മുജാഹിദുകളോട് സലാം പറയലും മടക്കലും !!!


നമ്മിൽ പലർക്കുമുള്ള ഒരു സംശയമാണ് മുജാഹിദ് പോലോത്ത പുത്തൻ വാദികളോട് സലാം പറയാമോ ?, ഇനി പറഞ്ഞാൽ മടക്കാമോ ? . എന്താണിതിന്റെ നിജസ്ഥിതി എന്നത് പ്രമാണങ്ങളിലൂടെ നമുക്ക് നോക്കാം.

                ബഹുമാനപ്പെട്ട വിജ്ഞാന രാജാവ് ഇമാം ശാഫീ (റ) വിന്റെ ശിശ്യനായ ഇമാം നവവി (റ) തന്റെ الأذكار
എന്ന കിതാബിൽ 228 ആം പേജിൽ പുത്തൻവാദികളോടും , വലിയ ദോശങ്ങൾ ചെയ്ത് തൗബ ചെയ്യാത്തവരോടും സലാം പറയുന്നത് സമ്പന്ധിച്ചും , അവർ പറഞ്ഞാൽ മടക്കുന്നതിനെ സമ്പന്ധിച്ചും ബഹുമാനപ്പെട്ട ബുഖാരി ഇമാമിന്റെയും , മറ്റു ഉലമാക്കളുടെയും നിലപാട് വ്യക്തമാക്കുന്നു .



പുത്തൻ വാദികളോടും , വലിയ തെറ്റ് ചെയ്ത് തൗബ ചെയ്യാത്തവരോടും സലാം പറയാതിരിക്കലും , പറഞ്ഞാൽ മടക്കാതിരിക്കലും അത്യാവുശ്യമാണ് . ഇപ്രകാരം ഇമാം ബുഖാരി (റ) വും , മറ്റു ഉലമാക്കളും പറഞ്ഞിരിക്കുന്നു .



അല്ലാഹു ആകാശത്തിലോ ? !!!


നമ്മിൽ ചിലർ പ്രാർത്ഥന നടത്തുമ്പോൾ ആകാശത്തേക്ക് കൈകളുയർത്തുകയും , അങ്ങോട്ട് മുഖം തിരിക്കുകയും ചെയ്യുന്നു , അതുപോലെ സാധാരണ എന്തെങ്കിലും ഗൗരവപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ അല്ലാഹു കാണുന്നു എന്ന ആശയം സൂചിപ്പിക്കാൻ മുകളിലൊരുത്തനുണ്ടെന്നു പറയാറുണ്ട്.

സത്യത്തിൽ അല്ലാഹു എവിടെയായിരിക്കും ?

അല്ലാഹു ഒരു സ്ഥലത്താണെന്നോ , ഏതെങ്കിലുമൊരു രൂപത്തിലാണെന്നോ പറയാൻ പാടില്ല .

മേലെ , താഴെ , വലത് , ഇടത് , കിഴക്ക് , പടിഞ്ഞാറ് തുടങ്ങിയവയൊന്നും അല്ലാഹുവുമായി ബന്ധിക്കുന്നില്ല .
വിശ്വാസികൾ എങ്ങോട്ട് തിരിഞ്ഞാലും അവന്റെ സാനിധ്യം അനുഭവിക്കാം . പരിശുദ്ധ ഖുർആനിൽ പറയുന്നു 
                وَلِلّٰهِ الۡمَشۡرِقُ وَالۡمَغۡرِبُ
 فَاَيۡنَمَا تُوَلُّوۡا فَثَمَّ وَجۡهُ اللّٰهِ​ؕ اِنَّ اللّٰهَ وَاسِعٌ عَلِيۡمٌ‏ :"കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു . നിങ്ങളെവിടേക്ക് തിരിഞ്ഞു നിന്നാലും അവിടെ അല്ലാഹു ഉണ്ടായിരിക്കും ." (2:115)

പിന്നെയെന്തിനാ നമസ്കരിക്കുമ്പോൾ ഖിബ് ലയിലേക്ക്‌തന്നെ തിരിയുകയും , പ്രാർത്ഥിക്കുമ്പോൾ ആകാശത്തിലേക്ക് കൈ ഉയർത്തുകയും ചെയ്യുന്നത് ?


ആരാധനാരൂപങ്ങളുടെ അനുഷ്ഠാനപരമായ ഏകീകരണത്തിനും മറ്റുമാണ് നിസ്കരിക്കുമ്പോൾ ഖിബ്ലക്ക് മുന്നിടണമെന്നും , ദുആചെയ്യുമ്പോൾ ആകാശത്തേക്കുയർത്തുന്നതും .
നമസ്കാരത്തിന് നിശ്ചയിക്കപ്പെട്ട ദിശ കഅബയാണ് , പ്രാർത്ഥനക്ക് നിശ്ചയിക്കപ്പെട്ട ദിശ ആകാശമാണ് .

ബഹുമാനപ്പെട്ട ഇമാം നവവി (റ) എഴുതുന്നു : നിസ്കാരം നിർവഹിക്കുന്നവൻ കഅബയിലേക്ക് മുന്നിടുന്നതുപോലെ പ്രാർത്ഥന നിർവഹിക്കുന്നവൻ ആകാശത്തേക്ക് മുന്നിടണം . അതിനർത്ഥം അല്ലാഹു ആകാശത്താണെന്നല്ല . അവൻ കഅബയുടെ ദിശയിൽ ബന്ധിതനല്ലെന്നതുപോലെ ആകാശ ബന്ധിതനുമല്ല . മറിച്ച്, കഅബ നിസ്കരിക്കുന്നവരുടെ നിർണിത ദിശയായതുപോലെ പ്രാർത്ഥിക്കുന്നവരുടെ നിർണിത ദിശയാണ് എന്നാണർത്ഥം (ശറഹു മുസ്ലിം)

നാം സാധാരണ  അല്ലാഹുവിനെ പറ്റി മുകളിലുള്ളവൻ എന്ന് ഉപയോഗിക്കുന്നത് മേലാളന്മാർ , മേലുദ്യോഗസ്ഥൻ , സഹമന്ത്രിക്കു മുകളിലെ കാബിനറ്റ് മന്ത്രി  മുതലായവ ഉപയോഗിക്കുമ്പോലെ ഔന്നത്യത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമാണ് . 


അല്ലാഹു നമുക്കെല്ലാം സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ .         آمين

മജ്ലിസുന്നൂർ



മജ്ലിസുന്നൂറിൽ ശ്രദ്ധിക്കേണ്ടവ
*(ഹസൻ സഖാഫി)*
=======================

































   








  • പഴയ ഈണത്തിൽ ചൊല്ലണം
  • പുതിയ ഈണത്തിൽ ചൊല്ലരുത്
  • മജ്ലിസുന്നൂർ സദസ്സുകൾ ഉപയോഗിക്കണ്ടത് ആത്മിയതക്ക് മാത്രം
  • വിവാദങ്ങൾക്ക് മറുപടിയോ, അത്തരത്തിലുളളവകളോ ഈ മജ്ലിസിൽ പാടില്ല
  • തികച്ചും ആത്മീയതയായിരിക്കണം

NB;മജ്ലിസുന്നൂറിന് നേത്രത്വം നൽകുന്നവർ ഏറ്റ്ചൊല്ലുന്നവർ പതിവാക്കുന്നവർ എല്ലാവരും ശ്രദ്ധിക്കുക






ശംസുൽഉലമ യുടെ ഗുരു പരമ്പര

   നാൽപതു വർഷത്തോളം സമസ്തയുടെ ജനറൽ സിക്രട്ടറിയായിരുന്ന ശംസുൽ ഉലമാഈ...
സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയം സൃഷ്ട്ടിച്ച മഹാ പ്രതിഭ..

ക്രൈസ്തവ മിഷനറിയെയും ഖാദിയാനികളെയും പുത്തൻവാദികളെയും   നിലം പരിശാക്കി മുസ്ലിം ഉമ്മത്തിനെ വലിയ വിപത്തുകളിൽ നിന്ന് രക്ഷിച്ച നായകൻ...

അറിവിന്റെ പര്യായമായിരുന്ന ശംസുൽ ഉലമ.

ആത്മീയ ലോകത്ത് കാലം കണ്ട മഹാ ജ്യോതിസ്സായിരുന്ന ശംസുൽ ഉലമയുടെ
ഗുരുപരമ്പരയിലെ പ്രധാന കണ്ണികള്‍ ഇങ്ങനെ:

1. ശംസുല്‍ ഉലമ ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍
2.. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍
3. ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍
4. ചാലിലകത്ത് കുഞ്ഞഹ്മദാജി
5. തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍
6. സൈനുദ്ദീന്‍ മുഖ്ദൂം അഖീര്‍
7. വെളിയങ്കോട് ഉമര്‍ ഖാള്വി
8. ശൈഖ് മമ്മികുട്ടി ഖാള്വി
9. ശൈഖ് അലി ഹസന്‍ മഖ്ദൂം
10. ശൈഖ് അഹ്മദ് മഖ്ദൂം
11. ഖാജാ അഹ്മദ് മഖ്ദൂം
12. ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം
13. ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം മൂന്നാമന്‍
14. അബ്ദുറഹ്മാന്‍ മഖ്ദൂം അസ്സഗീര്‍
15. ശൈഖ് ഉസ്മാന്‍ മഖ്ദൂം
16. ശൈഖ് അബ്ദുറഹ്മാന്‍ മഖ്ദൂം
17. ശൈഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍
18. ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി
19. ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി
20. ഇമാം ജലാലുദ്ദീന്‍ മഹല്ലി
21. ഇമാം വലിയുദ്ദീന്‍ അഹ്മദ് ഇറാഖി
22. ഇമാം ഹാഫിള്വു അബ്ദുറഹീം ഇറാഖി
23. ഇമാം സിറാജുല്‍ ബുല്‍ഖൈനി
24. ഇമാം അലാഉദ്ദീന്‍ അത്വാര്‍
25. ഇമാം യഹ്‌യ ബിന്‍ ശറഫു ന്നവവി
26. ഇമാം കമാലുദ്ദീന്‍ സല്ലാറില്‍ ഇര്‍ബലി
27. ഇമാം അബ്ദുല്‍ ഗഫാര്‍ ഖസ്‌വീനി
28. ഇമാം അബ്ദുല്‍ കരീം റാഫിഈ
29. ഇമാം മുഹമ്മദു റാഫിഈ
30. ഇമാം മുഹമ്മദ് ബിന്‍ യഹ്‌യന്നൈസാബൂരി
31. ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദുല്‍ ഗസ്സാലി
32. ഇമാമുല്‍ ഹറമൈനി
33. ഇമാം ജുവൈനി
34. ഇമാം ഖഫ്ഫാലുല്‍ മര്‍വസി
35. അബൂ സൈദില്‍ മര്‍വസി
36. അബൂ ഇസ്ഹാഖുല്‍ മര്‍വസി
37. ഇമാം ഇബ്‌നു സുറൈജ്
38. ഇമം അബുല്‍ ഖാസിം അന്‍മാത്വി
39. ഇമാം മുസ്‌നി
40. ഇമാം ശാഫിഈ
41. ഇമാം മുസ്‌ലിംബിന്‍ ഖാലിദുസ്സഞ്ചി
42. ഇമാം ഇബ്‌നു ജുറൈജ്
43. ഇമാം അത്വാഅ് ബിന്‍ അബീ റബാഹ്
44. ഇമാം അബ്ദില്ലാഹി ബിന്‍ അബ്ബാസ്
45. #മുഹമ്മദ്റ_സൂലുല്ലാഹ്_(സ)

പുതിയ വാഹനം വാങ്ങിയാൽ



നമ്മളിൽ പലരും പുതിയ 

വാഹനങ്ങളെടുക്കുമ്പോൾ ഒന്നും 

ശ്രദ്ധിക്കാറില്ല.



പലരും പലിശയുമായി ബന്ധപ്പെട്ടാണ് 

വാഹനമെടുക്കാറ് , കഴിവതും 

വാഹനങ്ങളെടുക്കുമ്പോൾ അടവിന് 

എടുക്കാതെ റെഡി ക്യാശിന് തന്നെ 

എടുക്കാൻ ശ്രമിക്കുക .

ആദ്യമായി ചൊല്ലേണ്ടത് :

പുതിയ വാഹനമെടുത്താൽ ആദ്യം 

അതിന്മേൽ കൈവെച്ച് ഇപ്രകാരം 

ചൊല്ലുക 


വാഹനത്തിൽ കയറിയാൽ :



بِسْمِ اللهِ, الْحَمْدُ لله{سُبْحَانَ اْلَّذِي سَخَّرَ لَنَا هَذَا وَ مَا 




كُنَّا لَهُ مُقْرِنِينَ*وَ إِنَّا إِلى رَبِّنَا لَمُنْقَلِبُونَ} " الْحَمْدُ لله, 



الْحَمْدُ لله, الْحَمْدُ لله, الله أَكْبَرُ, الله أَكْبَرُ, الله أَكْبَرُ, 



سُبْحَانَكَ اللَّهُمَّ إِنّي ظَلَمْتُ نَفْسِي فَاغْفِرْ لِي, فإنّه لا 



يَغْفِرُ الذُّنوُبَ إِلا أَنت" 


എന്ന ദിക്റ് ചൊല്ലുക .


FOR KEEPING BALANCE :


ചില ആളുകൾ പുതിയ 


വാഹനമെടുത്തിട്ടായിരി

ക്കും 

ഓടിക്കാൻ പഠിക്കുക . 

അങ്ങനെയുള്ള 

ആളുകൾക്ക് 

ശരിയായ ബാലൻസും 

മറ്റും 

ലഭിക്കാൻ ഈ ദുആ 

ചൊല്ലുക 






ഒത്തിരി നിയമ നിർദ്ദേശങ്ങൾ 


പാലിക്കുന്ന നമ്മൾ ദീനിന്റെ 

നിയമങ്ങൾ പാലിക്കുന്നില്ല .

ഇത് മിക്ക 


വാഹനാപകടങ്ങൾക്കും 

കാരണമാകുന്നു . 

ദീനിന്റെ നിയമങ്ങൾ ജീവിതത്തിൽ പകർത്താൻ നാഥൻ തൗഫീഖ് നൽകട്ടെ آمين 

*മൃതദേഹം മൂന്നുമാസം സൂക്ഷിച്ച വിചിത്ര സംഭവം: വസ്തുത എന്ത് ?*




➖➖➖➖➖➖➖
കൊളത്തൂര്‍ സംഭവം വലിയ പാഠമാണ്. ജനം തിങ്ങി താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തിന് ഒറ്റപ്പെട്ട് കഴിയാനും നിഗൂഢമായി ചില കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലകപ്പെടാനും സാധിച്ചത് പൊതുധാരയില്‍ നിന്നുള്ള പറിച്ചുനടല്‍ കാരണമാണ്. ഇവരെ ഇങ്ങനെ ഒറ്റപ്പെടുത്തി അപായപ്പെടുത്തിയതിന്റെ പാപഭാരത്തില്‍നിന്നും ഉത്തരവാദിത്തത്തില്‍നിന്നും അവരുടെ സംഘടനയ്ക്ക് രക്ഷപ്പെടാനാവില്ല

അതി വിചിത്രമായ ഒരു സംഭവം ഉപയോഗപ്പെടുത്തി മതത്തിനെതിരേ ആയുധമാക്കാന്‍ ചിലര്‍ നടത്തിയ തെറ്റായ നീക്കത്തിന്റെ വസ്തുതകള്‍ പഠിക്കുന്നതിനും അതുകാരണം പ്രചരിച്ചു കൊണ്ടിരിക്കുന്ന ധാരണകള്‍ തിരുത്തുന്നതിനും യുക്തിഭദ്രമല്ലാത്ത കാര്യങ്ങള്‍ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നുമുള്ള പരിശോധനയാണ് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് നിര്‍മിക്കപ്പെടുന്നു, സമുദായത്തിന്റെ കരുതലുകള്‍ എവിടെയാണ് വഴിമാറുന്നത് എന്ന കാലിക ചിന്തയും ഇത്തരം ഒരു അന്വേഷണത്തിന് വഴിവച്ചു.

അന്ധവിശ്വാസം വരുന്ന വഴി:


അന്ധവിശ്വാസത്തിന്റെ വിത്ത് വിതയ്ക്കുന്നതില്‍ മതനിരാസത്തിനും മതനവീകരണ പ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. ജിന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ദുബൈ ജൂമൈറ ബീച്ചില്‍ ഒരു ചെറുപ്പക്കാരനെ മുക്കി ക്കൊന്ന ആധുനിക സലഫി ചിന്തകളും തലയറുത്ത് മുന്നേറലാണ് ഇസ്‌ലാമിന്റെ തനത് ലക്ഷ്യമെന്ന മതവിരുദ്ധ നിലപാടുകള്‍ നട്ടുമുളപ്പിച്ചെടുത്ത വഹാബിസവും രാഷ്ട്രീയ അധികാരമാണ് ഇസ്‌ലാം ലക്ഷീകരിക്കുന്നതെന്ന ഇഖ്‌വാനിസവും ഈ കൂട്ടുകെട്ടുകളുടെ ഭിന്ന ഉല്‍പ്പന്നങ്ങളായ നിരവധി തീവ്രവാദ ഗ്രൂപ്പുകളും വാസ്തവത്തില്‍ അന്ധവിശ്വാസങ്ങളും അബദ്ധ ജഡിലങ്ങളുമാണ്.
സമുദായത്തിന് ക്ഷതം വരുത്തുന്നതില്‍ ‘ഭക്തിപ്രസ്ഥാനങ്ങള്‍’ക്കുള്ള പങ്കും വളരെ വലുതാണ്. മതപാണ്ഡിത്യവും മതപക്ഷ പിന്തുണയും ഇല്ലാത്ത വ്യാജ തരീഖത്തുകളും ധനലാഭം ലക്ഷ്യമാക്കി മാത്രം രൂപീകരിക്കപ്പെട്ട സംഘടനകളും സമുദായത്തിന്റെ ആഭ്യന്തര ആരോഗ്യവും സുരക്ഷയും തകര്‍ക്കുന്നു. ആത്മീയ വിപണന തന്ത്രം ലാക്കാക്കി ഇറങ്ങിത്തിരിച്ച ഇത്തരം പ്രസ്ഥാനങ്ങള്‍ അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. വിശുദ്ധ റൗളാശരീഫിലേതാണെന്ന് പ്രചരിപ്പിച്ച് പൊടിമണ്ണ് കലക്കിയ വെള്ളം വിപണനം നടത്തിയത് കോഴിക്കോട്ടെ ഒരു മതസ്ഥാപനത്തിലായിരുന്നല്ലോ. നീണ്ട ഒരു കെട്ട്തലമുടി ‘തിരുകേശ’മാണെന്ന് പ്രദര്‍ശിപ്പിച്ചു പ്രസ്താവിച്ചത് ഒരാള്‍ക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വ്യാജ മുടിക്കെട്ടില്‍ നിന്നുള്ള ഭാഗങ്ങള്‍ സൂക്ഷിക്കാന്‍ 40 കോടി രൂപയുടെ മുടിപ്പള്ളി ശിലാന്യാസം പോലും പ്രബുദ്ധ കേരളത്തിന്റെ സാംസ്‌കാരിക പരിസരത്തെ പരിഹസിച്ചാണ് നടന്നത്. ചൂഷണത്തിന് പാകപ്പെട്ട മനസ്സുകളെ ഉപയോഗപ്പെടുത്തി വിശ്വാസത്തിന്റെ മറവില്‍ ലാഭം കൊയ്യാനുള്ള കമ്പോള തന്ത്രം തന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് പറയാതെ വയ്യ.


മൃതദേഹം ജീവനുവേണ്ടി കരുതിവെച്ചു:



മലപ്പുറം ജില്ലയിലെ പുരാതന മുസ്‌ലിം ആവാസ കേന്ദ്രത്തില്‍പ്പെട്ട സ്ഥലമാണ് കൊളത്തൂര്‍. 350ലധികം കുടുംബങ്ങള്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്നു. 1960ല്‍ 2163-ാം നമ്പറായി അംഗീകരിച്ച മദ്‌റസയും പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക പ്രാധാന്യമുള്ള പ്രകൃതിരമണീയ ഗ്രാമം.
കുരുവമ്പലത്ത് നിന്ന് 12 വര്‍ഷം മുമ്പ് വാഴയില്‍ സൈദ് മുസ്‌ലിയാരും നാലംഗ കുടുംബവും കൊളത്തുരങ്ങാടിക്കടുത്ത പാറമ്മലങ്ങാടിയില്‍ താമസമാക്കി. പൊന്നാനി പുത്തന്‍പള്ളി സ്വദേശിനിയാണ് സൈദ് മുസ്‌ലിയാരുടെ ഭാര്യ. പൊതുജനങ്ങളുമായി ഏറക്കുറേ അകലം പാലിച്ചാണ് ഈ കുടുംബം ജീവിച്ചിരുന്നത്. മഹല്ലിനു നല്‍കേണ്ട വരിസംഖ്യ നല്‍കാറില്ല. ഉസ്താദുമാര്‍ക്ക് ഭക്ഷണവും നല്‍കാറില്ല. ജുമുഅക്കോ റമദാനിലോ മഹല്ല് പള്ളിയില്‍ വരാറില്ല. മഹല്ല് നിവാസികളുമായി സംസാരിക്കാറുമില്ല. അതിനിടെ കാന്തപുരം വിഭാഗം നേതാവായ ഇദ്ദേഹം സമാന ചിന്താഗതിക്കാര്‍ക്കൊപ്പം മറ്റൊരു സമാന്തര പള്ളിയും കൊളത്തൂരില്‍ നിര്‍മിക്കാന്‍ നേതൃത്വം വഹിച്ചു.
കാന്തപുരം വിഭാഗം നേതാവായ കൊളത്തൂര്‍ സഖാഫി നടത്തുന്ന സ്ഥാപനത്തിലാണ് ഇദ്ദേഹത്തിന്റെ 20 വയസായ മകനും 17, 13 വയസായ രണ്ട് പെണ്‍കുട്ടികളും പഠിച്ചു വരുന്നത്. മകന്‍ ബി.എ ഇംഗ്ലീഷിനും മകള്‍ എസ്.എസ്.എല്‍.സിക്കും പഠിക്കുന്നു. കുറച്ചു കാലം മുമ്പ് വരെ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ സെക്യൂരിറ്റി വിഭാഗമായ ‘കരിമ്പൂച്ച’യായും സൈദ് മുസ്‌ലിയാര്‍ സേവനം അനുഷ്ഠിച്ചിരുന്നത്രെ. കടുത്ത പ്രമേഹരോഗവും ഇദ്ദേഹത്തെ അലട്ടിയതായി പറയപ്പെടുന്നു.
പൊതുജനങ്ങളില്‍നിന്നു ബോധപൂര്‍വം അകലം സൃഷ്ടിച്ച് സ്വകാര്യതകളില്‍ ഒതുങ്ങിയായിരുന്നു ജീവിത ശീലം. എന്നാല്‍, കാന്തപുരം സുന്നി വിഭാഗത്തിന്റെ ഉള്ളറകളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അവരുടെ മദ്‌റസ അധ്യാപകന്‍കൂടിയായ സൈദ് മുസ്‌ലിയാര്‍.

സംഭവത്തിന്റെ തുടക്കം

ഏതാണ്ട് ആറുമാസം മുമ്പ് വാഴയില്‍ സൈദ് മുസ്‌ലിയാരും നാലംഗ കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് പോയിരുന്നു. കേരളത്തിന് പുറത്തുള്ള സിയാറത്ത് എന്നാണ് അന്വേഷിച്ച അയല്‍ക്കാരോട് പറഞ്ഞത്.
ഇതില്‍ അസ്വാഭാവികതകളൊന്നും അയല്‍ക്കാര്‍ കണ്ടതുമില്ല. സുമാര്‍ രണ്ടര മാസം കഴിഞ്ഞാണ് ഇവര്‍ തിരിച്ചെത്തിയത്. അങ്ങാടിയിലോ പൊതുസമൂഹത്തിലോ ഇടപെടാത്ത സൈദിന്റെ പോക്കും വരവും ആരും ശ്രദ്ധിക്കാറില്ല. കാന്തപുരം ഗ്രൂപ്പ് മാത്രമാണ് അദ്ദേഹത്തിന്റെ ലോകം.
വീട്ടുകാര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്ത് വരാറുള്ളത്. ബന്ധുക്കളെന്ന പേരില്‍ ചിലര്‍ അവിടെ വന്നുപോകാറുണ്ട്. അവരില്‍ ചിലര്‍ കടുത്ത മുജാഹിദ് പക്ഷക്കാരും ചിലര്‍ കാന്തപുരം ഗ്രൂപ്പുകാരുമാണ്.

ഞെട്ടിച്ച സംഭവം


2017 ജൂലൈ അഞ്ചിന് പകല്‍ ബന്ധുക്കള്‍ വന്ന് വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഇതേതുടര്‍ന്ന് പൊലിസിനെയും അയല്‍വാസികളെയും വിളിച്ചുവരുത്തി. തുറന്നുനോക്കിയപ്പോഴാണ് കണ്ണുകളെ അവിശ്വസിപ്പിക്കുന്ന വിചിത്രരംഗം കാണുന്നത്.
പകുതിയിലേറെ ജീര്‍ണിച്ച ഒരു മൃതശരീരത്തിന്റെ ചാരത്ത് ഭാര്യയും മൂന്നു മക്കളും ഭാവപ്പകര്‍ച്ചയോ സങ്കടമോ ഇല്ലാതെ ഇരിക്കുന്നതാണ് കണ്ടത്. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ കെമിക്കല്‍ പ്രയോഗം നടത്തിയതായി മനസിലായി.
വീട്ടില്‍ നല്ല ഭക്ഷണം പാകം ചെയ്ത് സന്തോഷപൂര്‍വമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മൃതശരീരം കണ്ടെത്തിയ ദിവസവും അടുക്കളയില്‍ പാകം ചെയ്ത മാംസക്കറിയും മറ്റും ഉണ്ടായിരുന്നു. പൊലിസുകാരോട് തങ്ങളെ ശല്യം ചെയ്യരുതെന്നും തങ്ങളാര്‍ക്കും ശല്യം ചെയ്യുന്നില്ലെന്നും ഭര്‍ത്താവിന്റെ ജീവന്‍ (റൂഹ്) തിരിച്ചുവരാന്‍ കാത്തിരിക്കുകയാണെന്നും ആ സ്ത്രീ പറഞ്ഞു. മരണവീട്ടില്‍ നിന്ന് സെയ്ദ് എഴുതിയതായി കരുതപ്പെടുന്ന കുറിപ്പില്‍ ഇങ്ങനെ കാണുന്നു. ‘ എനിക്ക് ഡോക്ടര്‍മാരിലും ആള്‍ദൈവത്തിലും വിശ്വാസമില്ല’. കേരളത്തിന് പുറത്തുള്ള ഏതോ വ്യാജ സിദ്ധന്റെ വഞ്ചനയില്‍പ്പെട്ടതാണ് ഈ ഹതഭാഗ്യരെന്ന് വേണം കരുതാന്‍.
പൊന്നാനി പുത്തന്‍പള്ളിയിലെ ഭാര്യാ സഹോദരന്‍ അന്‍വരിയുടെ വീട്ടിലാണിപ്പോള്‍ ഇവര്‍ താമസിക്കുന്നത്. സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി ഈ കൊലച്ചതി ചെയ്തവരെയും പ്രേരപ്പിച്ചവരെയും കണ്ടെത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ക്രിമിനല്‍ നടപടികളില്‍ അനുഭവപ്പെടുന്ന വകുപ്പ് ദാരിദ്ര്യങ്ങള്‍ ഇത്തരം കുറ്റവാളികള്‍ക്ക് കൂടുതല്‍ സഹായകമാണ്.

ഗുണപാഠം

ഓരോ മുസ്‌ലിം കോളനികളും സുരക്ഷിതമായി നിയന്ത്രിക്കുന്ന മത സംവിധാനങ്ങള്‍ തകര്‍ക്കുന്ന വിഘടിത, വിദ്രോഹ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങള്‍ സംഘടനകള്‍ അവസാനിപ്പിക്കണം. അച്ചടക്കത്തില്‍ നടന്നുവരുന്ന മഹല്ലുകളില്‍ സമാന്തരം സൃഷ്ടിക്കുന്ന കാന്തപുരം, മുജാഹിദ്, ജമാഅത്ത് തുടങ്ങിയ വിഭാഗങ്ങള്‍ ഫലത്തില്‍ സമുദായത്തെ ഒറ്റപ്പെടുത്തി അപായപ്പെടുത്തുകയാണ്. മഹല്ലുകളുടെ ഐക്യവും ഭദ്രതയും തകര്‍ക്കുന്നത് ഇത്തരം അന്ധവിശ്വാസ സംഘങ്ങള്‍ക്ക് സഹായകമായി മാറുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിന്റെ തനത് സ്വഭാവം കാത്തുസൂക്ഷിക്കാന്‍ മുസ്‌ലിം ലോകം ഏകകണ്ഠമായി അംഗീകരിച്ചുപോരുന്ന കര്‍മ ശാസ്ത്രത്തിലെ ഏകീകരണവും വിശ്വാസ ശാസ്ത്രത്തിലെ ഏകീകരണവും ഉറപ്പുവരുത്തി ഇസ്‌ലാമിക സംസ്‌കൃതി സംരക്ഷിക്കുന്ന സമസ്തയുടെ സംഘടനാ തണലില്‍ നിന്ന് മഹല്ലുകളെയും മഹല്ല് നിവാസികളെയും വഴിതിരിച്ചു വിടുന്ന ആപല്‍കരമായ പ്രവണതയാണ് ഇത്തരം വ്യാജ വിശ്വാസങ്ങള്‍ വളരാന്‍ ഇടയാക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഭരണഘടന അനുഛേദം അഞ്ചില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അന്ധവിശ്വാസങ്ങള്‍ അരാജകത്വം അധര്‍മങ്ങള്‍ അനൈക്യം എന്നിവ തുടച്ചുനീക്കി മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക’. അന്ധവിശ്വാസങ്ങള്‍ക്കെതിരേ പൊരുതുന്ന പ്രസ്ഥാനത്തിന് കരുത്തുപകരല്‍ സാംസ്‌കാരികരംഗത്ത് നന്മ വരണമെന്ന് പ്രത്യാശിക്കുന്നവരുടെ ബാധ്യതയാണ്.

കൊളത്തൂര്‍ സംഭവം വലിയ പാഠമാണ്. ജനം തിങ്ങി താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തിന് ഒറ്റപ്പെട്ട് കഴിയാനും നിഗൂഢമായി ചില കേന്ദ്രങ്ങളുടെ നിയന്ത്രണത്തിലകപ്പെടാനും സാധിച്ചത് പൊതുധാരയില്‍ നിന്നുള്ള പറിച്ചുനടല്‍ കാരണമാണ്. ഇവരെ ഇങ്ങനെ ഒറ്റപ്പെടുത്തി അപായപ്പെടുത്തിയതിന്റെ പാപഭാരത്തില്‍നിന്നും ഉത്തരവാദിത്തത്തില്‍നിന്നും അവരുടെ സംഘടനയ്ക്ക് രക്ഷപ്പെടാനാവില്ല. നമ്മുടെ മഹല്ലുകളുടെ സുരക്ഷയും ധര്‍മവും വളരേ വലുതാണെന്ന പാഠം ഈ സംഭവം ബോധ്യപ്പെടുത്തുന്നു. സമുദായത്തിന്റെ ആഭ്യന്തര സുരക്ഷ ഐക്യത്തിലാണെന്ന പണ്ഡിത വിധിക്കൊപ്പം വിശ്വാസ സംരക്ഷണവും ഉലമാ – ഉമറാ കൂട്ടുകെട്ടിലൂടെ മാത്രമെ സംഭവിക്കൂ.
ആത്മീയ ദാരിദ്ര്യത്തിന്റെ വഴികളിലേക്കും മതവാണിജ്യത്തിലേക്കും വഴിനടത്തുന്ന ദുഃശക്തികളെ തിരിച്ചറിയുകയാണ് വര്‍ത്തമാന കാല സമുദായ മനസിന്റെ ബാധ്യത. പൊതുബോധം മാനിക്കാന്‍ പൊതുസമൂഹത്തിനും കടമയുണ്ട്. അല്‍പന്‍മാരും അന്ധവിശ്വാസികളും നടത്തുന്ന ചില പ്രവര്‍ത്തികള്‍ മതത്തിന്റെ ഭാഗമായി പ്രചരിപ്പിക്കാന്‍ തിടുക്കം കാണിക്കുന്ന വികല ചിന്തകള്‍മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അടിക്കാന്‍ വടിയെടുത്തു കൊടുക്കുന്ന അബദ്ധം ആവര്‍ത്തിക്കാതെ സൂക്ഷിക്കണം. മുസ്‌ലിം മുഖ്യധാര നേതൃത്വം നിര്‍വഹിക്കുന്ന ചരിത്ര നിയോഗങ്ങള്‍ തിരിച്ചറിയാന്‍ നല്ല മനസുകള്‍ക്കേ കഴിയൂ.


2017 ജൂലൈ എട്ടിന് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി തീരുമാനപ്രകാരം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, റെയ്ഞ്ച് സെക്രട്ടറി സൈതാലി മുസ്‌ലിയാര്‍, മുഹമ്മദ് സാജിദ് ഫൈസി, മുഹമ്മദലി വാഫി, താജുദ്ദീന്‍ ഫൈസി എന്നിവര്‍ക്കൊപ്പം കൊളത്തൂര്‍ പാറമ്മലങ്ങാടി മഹല്ല് സന്ദര്‍ശിച്ചു തയാറാക്കിയത്
© 2017 Suprabhaatham.

റ്റാറ്റ പറയൽ ഇസ്ലാമികമോ അനിസ്ലാമികമോ?


നമ്മിൽ പലരും നമ്മുടെമക്കളെ ചെറുപ്പം മുതലേ ശീലിപ്പിച്ച്പോരുന്ന ഒന്നാണ് റ്റാറ്റ പറയലും , ഹായ് പറയലും .


എന്താണിതിന്റെ ഇസ്ലാമികവശമെന്ന് അറിയാതെയാണ് നാം പലരും നമ്മുടെ മക്കളെ ഇത്  പഠിപ്പിക്കുന്നത് ,അല്ലെങ്കിൽ നമ്മേകണ്ട് അവർ പഠിക്കുന്നത് . السلام عليكم എന്ന അതിസുന്ദരമായ  അഭിസംബോധന രിതിവിട്ട് പാശ്ചാത്യൻ സംസ്കാരം പിന്തുടരുകയാണ് നമ്മിൽ പലരും .

എന്താണിതിന്റെ പ്രാമാണികവശമെന്ന് നമുക്ക് നോക്കാം . 


4649 - وعن عمرو بن شعيب ، عن أبيه ، عن جده - رضي الله عنهم - أن رسول الله - صلى الله عليه وسلم - قال : "ليس منا من تشبه بغيرنا ، لا تشبهوا باليهود ولا بالنصارى ، فإن تسليم اليهود الإشارة بالأصابع ، وتسليم النصارىالإشارة بالأكف " . رواه الترمذي ، وقال : إسناده ضعيف .

الحاشية رقم: 1
4649 - ( وعن عمرو بن شعيب ، عن أبيه ، عن جده ، أن رسول الله - صلى الله عليه وسلم - قال : ليس منا ) أي : من أهل طريقتنا ومراعي متابعتنا ( من تشبه بغيرنا ) ، أي : من غير أهل ملتنا ( لا تشبهوا ) : بحذف إحدى التاءين أي : لا تتشبهوا ( باليهود ولا بالنصارى ) ، زيد " لا " لزيادة التأكيد ( فإن تسليم اليهود الإشارة بالأصابع ، وتسليمالنصارى الإشارة بالأكف ) . بفتح فضم جمع كف ، والمعنى : لا تشبهوا بهم جميعا في جميع أفعالهم خصوصا في هاتين الخصلتين ، ولعلهم كانوا يكتفون في السلام أو رده أو فيهما بالإشارتين من غير نطق بلفظ السلام الذي هو سنة آدم وذريته من الأنبياء والأولياء ، وكأنه - صلى الله عليه وسلم - كوشف له أن بعض أمته يفعلون ذلك ، أو مثل ذلك من الانحناء أو مطأطأة الرأس ، أو الاكتفاء بلفظ السلام فقط ، ولقد رأيت في المسجد الحرام واحدا من المتصوفة الداخلة في سلك السالكين المرتاضين المتوكلين الزاهدين في الدنيا المكتفي بإزار ورداء ، صائم الدهر لازم الاعتكاف ، ليس شيء عنده من أسباب الدنيا ، وهو على ذلك أكثر من أربعين سنة ، ثم اختار السكوت المطلق في آخر العمر بحيث يكتفي في رد السلام بإشارة الرأس ، مع أنه ما كان خاليا عن نوع معرفة ودوام تلاوة وحسن خلق وسخاوة نفس ، إلا أنه كان ما يرى أنه يطوف ، والله أعلم بالحال ويرحمنا وإياه في المآل . ( رواه الترمذي ، وقال : إسناده ضعيف ) . ولعل وجهه أنه من عمرو بن شعيب عن أبيه عن جده ، وقد تقدم الخلاف فيه ، وأن المعتمد أن سنده حسن ، لا سيما وقد أسنده السيوطي في الجامع الصغير إلى ابن عمرو ، فارتفع النزاع وزال الإشكال .

قال الطيبي : فيه إيماء إلى أن الحكم قد يكون على خلافه وليس كذلك . قلت : ليس كذلك ; لأنه لا يلزم من كون هذا الحديث ضعيفا أن لا يكون للحكم سند آخر ، نعم فيه إيهام لذلك لا إشعار بذلك ، كيف وقد صح بالأحاديث المتواترة معنى أن السلام باللفظ سنة ، وجوابه واجب كذلك ، فبمجرد كون هذا الحديث ضعيفا لا يتصور أن ينقلب الحكم أبدا .

قال النووي : روينا عن أسماء بنت يزيد أن رسول الله - صلى الله عليه وسلم - مر في المسجد يوما وعصبة من النساء قعود فألوى بيده بالتسليم . قال الترمذي : هذا حديث حسن ، وهو محمول على أنه جمع بين اللفظ والإشارة ، يدل على هذا أن أبا داود روى هذا الحديث ، وقال في روايته : فسلم علينا . قلت : على تقدير عدم تلفظه عليه السلام بالسلام لا محذور فيه ; لأنه ما شرعالسلام على من مر على جماعة من النسوان ، وأن ما مر عنه عليه السلام مما تقدم من السلام المصرح ، فهو من خصوصياته عليه الصلاة والسلام ، فله أن يسلم ولا يسلم ، وأن يشير ولا يشير ، على أنه قد يراد بالإشارة مجرد التواضع من غير قصد السلام ، وقد يحمل على أنه لبيان الجواز بالنسبة إلى النساء ، وأن نهي التشبه محمول على الكراهة لا على التحريم والله أعلم .

നബിﷺപറഞ്ഞു: മുസ്ലിമീങ്ങളല്ലാത്തവരോട് സാദൃശ്യമാവുന്നവർ നമ്മിൽ പെട്ടവനല്ല , നിങ്ങൾ യഹൂദി നസാറാക്കളോട് (ജൂത, കൃസ്ത്യാനി) സാദൃശ്യമാവരുത് , നിശ്ചയം യഹൂദികളുടെ സലാം പറച്ചിൽ വിരലുകൾകൊണ്ടുള്ള ആങ്ങ്യംകാണിക്കലും , നസ്വാറാക്കളുടേത് മുൻകൈ കൊണ്ടുള്ള ആങ്ങ്യം കാട്ടലുമാണ് .

مشكواةالمصابيح ലുള്ള ഹദീസും അതിന്റെ ശറഹുമാണ് ഇവിടെ കൊടുത്തിട്ടുള്ളത് , തതുല്യമായ ഹദീസ്തന്നെ ബഹുമാനപ്പെട്ട ഇമാം നവവി(റ) തന്റെ الأذكار ലും കൊണ്ട് വരുന്നുണ്ട്


ചുരുക്കിപ്പറഞ്ഞാൽ സലാമിന്റെ വചനം ഉപയോഗിക്കാതെയുള്ള (റ്റാറ്റ പറയൽ, Hai പറയൽ) അഭിസംബോധന രീതി  ജൂത- കൃസ്ത്യാനികളുടെ സംസ്കാരമാകുന്നു . 


ഇനി മുതലെങ്കിലും നമ്മുടെ മക്കൾക്ക് നല്ല സംസ്കാരം പഠിപ്പിക്കുക .

നാഥൻ തൗഫീഖ്നൽകട്ടെ آمين




കുട്ടിക്ക് നാമകരണം ചെയ്യുമ്പോള്‍



ഇന്ന്നാം ജീവിക്കുന്ന ലോകത്ത് ഇസ്ലാമിക സംസ്കാരം പാടെ ഇല്ലാതെയാവുന്ന ഒരു അവസ്ഥയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് , എല്ലാ മേഖലകളിലും ന്യൂ ജനറേഷൻ സംസ്കാരമാണ് നാം സ്വീകരിക്കുന്നത് .
എന്നാൽ ഇസ്ലാം നമ്മുടെ എല്ലാ മേഖലകളിലും നല്ലതും ഹെൽത്തിയുമായിട്ടുള്ള സംസ്കാരമാണ് പഠിപ്പിക്കുന്നത് .


എന്ന് വെക്കണം ? 

കുട്ടി ജനിച്ചതു മുതൽ ഏഴാം ദിവസമോ , അല്ലെങ്കിൽ ജനിച്ച ദിവസമോ പേരുവെക്കലാണ് സുന്നത്തായ രൂപം .



നബി ﷺ  കുട്ടി ജനിച്ച് ഏഴാം ദിവസം പേര് വെക്കാനും , മുടികളയാനും , അഖീഖത്ത് അറുക്കാനും കൽപ്പിച്ചു. 



 നബി ﷺ പറഞ്ഞു : എനിക്ക് ഒരു രാത്രി കുഞ്ഞ് ജനിക്കുകയും അപ്പോൾതന്നെ എന്റെ പിതാവായ ഇബ്റാഹീം നബി (അ)ന്റെ പേരും വെച്ചു . 

ചാപിള്ളക്കും നാമകരണം !

പ്രസവിക്കപ്പെട്ട കുട്ടി പേര് വെക്കുന്നതിന്റെ മുമ്പ് മരിച്ചാലും പേര് വെക്കൽ സുന്നത്താണെന്നാണ് ഇസ്ലാമിന്റെ വീക്ഷണം , എന്നാൽ ജീവനില്ലാത്ത നിലക്കാണ് പ്രസവിക്കപ്പെട്ടതെങ്കിൽ പേര് വെക്കേണ്ട , കുട്ടി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ രണ്ടിനും പറ്റാവുന്ന [اَسْمَاءْ ، هِنْدْ ، خَارِجَةْ ، طَلْحَةْ ، زُرْعَةْ ]പോലത്ത പേരുകളാണ് വെക്കേണ്ടത് .


ബഹുമാനപ്പെട്ട ഇമാം ബഗ്വി (റ) പറഞ്ഞു: ചാപിള്ളക്ക് പേര് വെക്കുന്നത് സമ്പന്ധിച്ച് ഹദീസിൽ വന്നത്കൊണ്ട്  ചാപിള്ളക്കും പേര് വെക്കൽ സുന്നത്താകുന്നു . 


നല്ല നാമം 




ന്യൂജനറേഷനിൽ ജീവിക്കുന്ന നാം ഇന്നിടുന്ന പേരുകൾകേട്ടാൽ സാധാരണക്കാർ അന്തംവിട്ട്പോവും , ഇപ്പോഴത്തെ മാതാപിതാക്കളുടെ കാര്യം കഷ്ടംതന്നെ !
 വാപ്പയുടെ പേരിൽനിന്ന് ഒരക്ഷരവും ഉമ്മയുടെതിൽനിന്ന് ഒരക്ഷരവും , അതിലേക്ക് വേറെചില കേൾക്കാൻ സ്റ്റൈലുള്ളഅക്ഷരങ്ങൾ കൂട്ടിയും ഒരു പുതിയ പേര് സ്ര്ഷ്ടിക്കും , പിന്നെ അതിന് അർത്ഥം ഉണ്ടാക്കിക്കൊടുക്കേണ്ടത് അവിടുത്തെ  മോല്യാരെ ജോലിയും , ചില ആളുകൾ അർത്ഥം അന്യേശിക്കാതെയും  പേരിടും .
പിന്നെയെങ്ങനെ കുട്ടികളുടെ ഭാവി നന്നാവും 

നമ്മൾ പേരിടുന്നതിലുമുണ്ട് കുട്ടികളുടെ ഭാവിനിർണയം .

നബിﷺ പറഞ്ഞു : ഖിയാമത്ത് നാളിൽ  അല്ലാഹു നിങ്ങളുടെ പേര്കൊണ്ടും , നിങ്ങളുടെ വാപ്പമാരുടെ പേരുകൊണ്ടുമായിരിക്കും നിങ്ങളെ വിളിക്കപ്പെടുക . അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ പേരുകളെ നന്നാക്കുക .

അപ്പോൾ സ്വാലിഹീങ്ങളുടെ പേരുകളാണ് നാം സ്വീകരിക്കേണ്ടത് , ഒരു കുട്ടിയുടെ പേരും ഭാവിയും തമ്മിൽ ബന്ധമുണ്ട് . ഏറ്റവും നല്ല പേര്  അല്ലാഹുവിന്റെ പേരുകളോടൊപ്പം  അബ്ദ് (عبد) എന്ന് ചേർക്കുന്ന പേരുകളാണ് . ഉദാ: عبد الله، عبد الرحمن ، عبد الطيف ، عبدالغفور ، عبد الستار ٠٠٠٠٠٠ .

قَالَ رَسُولُ اللهِ صلى الله عليه وسلم :تَسَمَّوْا بِأَسْمَاءِ الأَنْبِيَاءِ وَأَحَبُّ الأَسْمَاءِ إِلَى اللهِ عَزَّ وَجَلَّ عَبْدُ اللهِ وَعَبْدُ الرَّحْمَنِ وَأَصْدَقُهَا حَارِثٌ وَهَمَّامٌ وَأَقْبَحُهَا حَرْبٌ وَمُرَّةُ .أخرجه أحمد 4/345 و\"البُخاري\" في الأدب المفرد (814) و\"أبو داود\" 2543.
                                                  
നബിﷺ പറഞ്ഞു : നിങ്ങൾ നബിമാരുടെ  നാമങ്ങൾ സ്വീകരിക്കുക , അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടമുള്ള പേരുകൾ عَبْدُالله، عَبْدُ الرَّحْمۤن  ആകുന്നു . 

വെക്കാൻ പാടില്ലാത്തവ




ചില പേരുകൾ നബി ﷺ ലക്ഷണക്കേടായി കണ്ടിട്ടുണ്ട് , നമ്മുടെ ഈ അക്ഷരങ്ങൾ മാച്ചാക്കിയിട്ടുള്ള പേരിടുന്ന തിരക്കിൽ നമുക്കത് നോക്കാൻ എവിടെ നേരം .



നബി ﷺ പറഞ്ഞു : നീ നിന്റെ കുട്ടിക്ക് എന്നോ يَسَارْ എന്നോ رَبَاحْ എന്നോ نَجَاحْ എന്നോ أَفْلَحْ പേരിടരുത് , കാരണം നീ അവൻ(ഉദാ:  أفلح ) അവിടെ ഉണ്ടോ എന്ന് ചോദിച്ചാൽ അവൻ അവിടെയില്ലങ്കിൽ
 പറയും  أفلح ഇവിടെയില്ല . ( أفلح എന്നു പറഞ്ഞാൽ വിജയം എന്നാണ് അർത്ഥം , أفلح അവിടെയുണ്ടാ എന്ന് ചോദിച്ചാൽ അതിന്റെ അർത്ഥം  വിജയം അവിടെയുണ്ടോ എന്നാണ് , ഇല്ലാ വിജയം ഇവിടെയില്ല എന്ന് പറയുന്നത് ഒരു ലക്ഷണക്കേടാണല്ലോ . ഈ പേരുകളുടെ അർത്ഥം താഴെ കൊടുക്കുന്നു .

أفلح : വിജയം

نجاح : വിജയം

يسار  :എളുപ്പം

رباح :  ലാഭം

 ഈ പറയപ്പെട്ടതൊന്നും  ഈവീട്ടിലില്ല എന്ന് പറയൽ ഒരു ശുഭകരമല്ലല്ലോ ...
ചിന്തിക്കുക .

പേരുകൾ മാറ്റാമോ ?

പലരും ഇട്ട പേരുകൾ മാറ്റാറുണ്ട് , പലരും പല അവശ്യങ്ങൾക്ക് വേണ്ടിയാണ് പേരുകൾ മാറ്റാറുള്ളത് . ചിലർ പേരുകൾ New Gen ആവാത്തതിന്റെ പേരിൽ നല്ല ബറക്കത്തുള്ള പേരുകൾ മാറ്റാറുണ്ട് എന്നാണ് കേദകരം . ഇതിന്റെ വസ്ഥുത എന്താണെന്ന് പരിശോധിക്കാം .

അബൂഹുറൈറ (റ) പറഞ്ഞു : സൈനബ (റ) യുടെ പേര് ബർറത്ത് (برة : ഗുണവതി) എന്നായിരുന്നു ,  സ്വന്തം പുകൈത്തുകയാണെന്ന അപവാതം ഉയർന്നപ്പോൾ നബി ﷺ അത് മാറ്റി സൈനബ എന്നാക്കി .



 ഇരട്ടപ്പേര് വിളിക്കൽ 


ഇന്ന് നമുക്കിടയിൽ ഇരട്ടപ്പേരുകൾ വിളിച്ച് പരിഹസിക്കപ്പെടുന്ന ഒരു പാട് ആളുകളുണ്ട് . എന്നാൽ വിശുദ്ധ ഖുർആൻ ഇതിനെ വളരെ ശക്തമായി എത്ർത്തുകൊണ്ട് പറയുന്നു ولاتنابزوا بالألقاب  : നിങ്ങൾ പരസ്പരം ഇരട്ടനാമം വിളിച്ച് പരിഹസിക്കരുത് . ഈ ഖുർആൻ വചനം ഇറങ്ങാനുള്ള കാരണം വ്യക്തമാക്കുന്നേടത്ത് പറയുന്നു : നബി
ﷺ മദീനയിൽ വരുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും രണ്ടും ,മൂന്നും പേരുകളുണ്ടായിരുന്നു . അവർ ഈ പേരുകൾ വിളിക്കുമ്പോൾ പറയും " നിർത്തൂ ഈ പേരിനാൽ ഞാൻ ദേശ്യപ്പെടുന്നു" .

എന്നാൾ ഇരട്ടപ്പേർ വിളിക്കപ്പെടുന്നയാൾ ഇഷ്ടപ്പെടുന്നുവെങ്കിൽ വിളിക്കുന്നതിന് വിരോധമില്ല . 



അല്ലാഹു സത്യം മനസിലാക്കാൻ തൗഫീഖ് തരട്ടെ  آمين .